24th May 2013
1 EURO=72.07 INR 1 POUND=83.94 INR 1 USD=55.53 INR
ENGLISH EDITION FLASH NEWS  മലയാളത്തിന്‌ ശ്രേഷ്ഠഭാഷാ പദവി.       കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം; ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ഐ ഗ്രൂപ്പ്‌       മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് ഒരഭിമുഖവും നല്‍കിയിട്ടില്ല;ചെന്നിത്തല       ഫാ:മാത്യു അറയ്ക്കപ്പറമ്പിലിന്‌ ഇഞ്ചിക്കോറില്‍ യാത്രയയപ്പ്‌ ഇന്ന്.       ഉമ്മന്‍ചാണ്ടിക്ക് ഇനി സ്വന്തം വഴി; ചെന്നിത്തല       കോർക്ക് പ്രവാസി അസോസ്സിയേഷൻ ബാറ്റ്മിന്റൻ ടൂർണമെന്റ് ജൂണ്‍ 29 ന്‌.       ഒക് ലഹൊമ ചുഴലിക്കാറ്റില്‍ 51 പേര്‍ മരിച്ചു.       യു.കെ യില്‍ കരള്‍ സംബന്ധമായ അസുഖം മൂലം മലയാളി മരിച്ചു.       കേളി കലാമേളയിൽ ഫസ്റ്റ് റണ്ണർ അപ്പ് ആയ ദിയാ ലിങ്ക് വിൻസ്റ്റാർ       കേളി കലാമേളയിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ വിഷ്ണു ശങ്കർ     
If you are unable to read malayalam font, please use internet explorer or download font Click here
 
 
 
 Font Download
 Previous News
 Visual News
 Subscribe
 Submit your content
 Photography Contest
 Major News Papers
 
Gallery
 
Virtual Tours
 
കേരളം
  2012-04-23
പ്രശസ്ത സിനിമാ നിര്‍മാതാവ്‌ നവോദയ അപ്പച്ചന്‍ അന്തരിച്ചു.
.


പ്രശസ്ത സിനിമാ നിര്‍മാതാവ്‌ നവോദയ അപ്പച്ചന്‍ (81) അന്തരിച്ചു. കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ ഇന്ന്‌ വൈകുന്നേരം 6.40നായിരുന്നു അന്ത്യം . കഴിഞ്ഞ ഒരാഴ്ചയായി കാന്‍സര്‍ രോഗത്തെത്തുടര്ന്ന്‌ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം . സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജെ.സി.ഡാനിയേല്‍ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌.



പ്രശസ്ത സിനിമാ നിര്‍മാതാവും ഉദയാ സ്റ്റുഡിയോ ഉടമയുമായിരുന്ന കുഞ്ചാക്കോയുടെ ഇളയ സഹോദരനാണ്‌. കുഞ്ചാക്കോയുടെ സഹായിയായാണ്‌ സിനിമാ നിര്‍മാണരംഗത്ത്‌ എത്തിയത്‌. തുടര്ന്ന്‌ നവോദയ എന്ന പേരില്‍ സ്വന്തം ബാനറില്‍ നിരവധി സിനിമകള്‍ നിര്‍മിച്ചു. ' മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ത്രിഡി സിനിമയുടെ നിര്‍മാതാവ്‌ എന്ന നിലയിലാണ്‌ അപ്പച്ചന്‍ സിനിമാ ചരിത്രത്തില്‍ ഇടം പിടിച്ചത്‌. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ്‌ ചിത്രം (തച്ചോളി അമ്പു), ആദ്യ 70എംഎം ചിത്രം (പടയോട്ടം) തുടങ്ങിയവ നിര്‍മിച്ചതും നവോദയ അപ്പച്ചനായിരുന്നു. ഇങ്ങനെ സിനിമയുടെ പുതുമേഖലകളില്‍ പരീക്ഷണം നടത്തി വിജയിച്ച നിര്‍മാതാവാണ്‌ നവോദയ അപ്പച്ചന്.



പുതുമുഖ സംവിധായകരെക്കൊണ്ട്‌ സിനിമ സംവിധാനം ചെയ്യിപ്പിച്ച്‌ സൂപ്പര്‍ ഹിറ്റുകൊളൊരുക്കിയ നിര്‍മാതാവുകൂടിയായിരുന്നു അപ്പച്ചന്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (ഫാസില്), ചാണക്യന്‍ (ടി.കെ.രാജീവ്കുമാര്), ഒന്നു മുതല്‍ പൂജ്യം വരെ (രഘുനാഥ്‌ പലേരി) തുടങ്ങിയ പുതുമുഖ സംവിധായകരുടെ ചിത്രങ്ങള്‍ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ്‌ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ അത്‌ ഒരു നിര്‍മാതാവിന്റെ ആത്മധൈര്യത്തിനുള്ള അംഗീകാരം കൂടിയായിരുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സിനിമാ നിര്‍മാണ രംഗത്തു നിന്ന്‌ മാറി നില്‍ക്കുകയായിരുന്നു അപ്പച്ചന്. ഈ കാലഘട്ടത്തിലാണ്‌ വാട്ടര്‍ തീം പാര്ക്ക്‌ (കിഷ്കിന്ദ) പോലുള്ള പുതു വ്യവസായ സംരംഭങ്ങളുമായി അദ്ദേഹം കടന്നുവരികയും വിജയം വരിക്കുകയും ചെയ്തു.



സംസ്കാരം ബുധനാഴ്ച ‍ചെന്നൈയില്‍ നടക്കും . നാളെ കാക്കനാട്ടുള്ള വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചശേഷമാകും ചെന്നൈയിലേക്കു കൊണ്ടുപോകുക. നവോദയ അപ്പച്ചന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍ ,സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ,കേന്ദ്രമന്ത്രി കെ.വി.തോമസ്‌ ,കെ.പി.സി.സി പ്രസിഡന്റ് രമേശ്‌ ചെന്നിത്തല തുടങ്ങിയ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

Add a Comment
Name :
Email :
Comment :
   
 
Other News in this category
 
മന്ത്രിസഭാ പുനഃസംഘടന; എ, ഐ വിഭാഗങ്ങള്‍ ഏറ്റുമുട്ടലിലേക്ക്.
കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ രക്തം മാറി നല്‍കി രോഗി മരിച്ചു;അന്വേഷണത്തിന്‌ ഉത്തരവ്‌.
ആറന്‍മുള വിമാനത്താവളത്തിനെതിരേ പാറ്‍ലമെണ്റ്ററി കമ്മറ്റി
കാര്‍ കൊക്കയിലേക്കു മറിഞ്ഞു നാലു ഡോക്റ്റര്‍മാര്‍ മരിച്ചു.
എളമരം കരീമിനെതിരേ വിജിലന്‍സ് അന്വേഷണം
മണിക്കെതിരേ ഡിജിപിയുടെ സത്യവാങ്മൂലം.
എസ്എസ്എല്‍സി പരീക്ഷാ ഫലം ;94.17 ശതമാനം വിജയം
ജെഎസ്എസും കെ.ആര്‍. ഗൗരിയമ്മയും യുഡിഎഫിന്‍റെ ഭാഗം:ചെന്നിത്തല.
ഇറ്റാലിയന്‍ നാവികരുടെ ജാമ്യം റദ്ദാക്കി തിരികെ കൊണ്ടുവരണം;വി. എസ്‌
സര്‍ക്കാറ്‍ ജോലി വേണമെങ്കില്‍ മലയാളം പഠിച്ചിരിയ്ക്കണം.
 
 
 
 
 
 
 
 
 
 
 
     
© 2010 euromalayalam.com All rights reserved.   Powered by Phoenix Infoway